Monday, December 20, 2010

നഷ്ടപ്പെടുന്ന കായിക സംസ്കാരത്തെ തിരിച്ചുപിടിക്കാന്‍



കെ. ജി. വിജയബാബു, ലക്ചറര്‍, പി എസ് ടി ഇ


നഷ്ടപ്പെടുന്ന കായിക സംസ്കാരം തിരിച്ചുപിടിക്കുന്നതിനു വേണ്ടി ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം ഒരു പ്രത്യോക പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കി. സര്‍ക്കാരിന്റെ കായികക്ഷമതാ പരിശോധനയില്‍ 20 % ത്തില്‍ താഴെ കുട്ടികള്‍ക്കു മത്രമേ കായികക്ഷമതയുള്ളൂ എന്ന് കണ്ടെത്തിയപ്പാള്‍, ഇക്കാര്യത്തില്‍ ഡയറ്റിന് എന്തു ചെയ്യാന്‍ കഴിയുമെന്ന അന്വേഷണത്തിന്റെ ഫലമായാണ് ഇത്തരമൊരു പ്രോജക്ട് രൂപപ്പെട്ടത്.തുടക്കമെന്ന നിലയില്‍ പീരുമേട് പഞ്ചായത്തിലാണ് ആദ്യം ഇതു നടപ്പിലാക്കിയത്. കായികവിദ്യാഭ്യാസമേഖലയിലെ വിദഗ്ധര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, കായികാധ്യാപകര്‍ മുതലായവരുടെ സഹായത്തോടെ കായികം എന്ന കൈപ്പുസ്തകം തയ്യാറാക്കി. പ്രോജക്ടിലുള്‍പ്പെട്ടപ്രദേശത്തെ ഹെഡ്മാസ്റ്റര്‍മാരുള്‍പ്പെടെ മുഴുവന്‍ അധ്യാപകരേയും കായികം പരിചയപ്പെടുത്തുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു.പരിശീലനം പങ്കാളികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കി. മുവുവന്‍ അധ്യാപകര്‍ക്കും കൈപ്പുസ്തകം നല്‍കി. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളം കായിക പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്ക് കായികപരിശീലനങ്ങള്‍ നല്‍കി.സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കാന്‍ ഡയറ്റിന്റെ പിന്തുണ ഒപ്പമുണ്ടായിരുന്നു. പരിശീലനങ്ങള്‍ കുട്ടികളില്‍ അഭിലഷണീയമായ മാറ്റങ്ങളുണ്ടാക്കിയെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസമേഖലയിലെ നൂതന പ്രവര്‍ത്തനങ്ങല്‍ള്‍ക്ക് ദേശീയ വിദ്യാഭ്യാസ സമിതി (എന്‍ സി ഇ ആര്‍ ടി) നല്‍കിവരുന്ന അവാര്‍ഡിന് ഈ പദ്ധതി സമര്‍പ്പിക്കുകയും 2010 ഏപ്രില്‍ 26 ന് ഡല്‍ഹിയില്‍ വെച്ച് എന്‍ സി ഇ ആര്‍ ടി പ്രതിനിധികള്‍ക്കുമുമ്പില്‍ ഇടുക്കിയുടെ.പ്രോജക്ട് അവതരിപ്പിക്കുകയും ചെയ്തു. ആകെ ഏഴു സ്ഥാപനങ്ങള്ടക്ക് അവതരണാനുമതി ലഭിച്ച പ്രസ്തുത പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രോജക്ടായിരുന്നു, ഇത്. പദ്ധതി എല്ലാവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിചിചുപറ്റി നൂതനാശയങ്ങളും പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കി വരുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ സി ഇ ആര്‍ ടി നല്‍കിവരുന്ന അവാര്‍ഡിന് അങ്ങനെ ഈ വര്‍ഷം ഇടുക്കി ഡയറ്റ് അര്‍ഹമായി. അവാര്‍ഡു തുക വിനിയോഗിച്ച് പദ്ധതിയിലുള്‍പ്പെട്ട വിദ്യാലയങ്ങല്‍ള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്‍കയാണ് ഡയറ്റ് ചെയ്തത്.
പീരുമേട് വിദ്യാഭ്യാസ ജില്ലയിലും തുടര്‍ന്ന് ഇടുക്കി ജില്ലയിലാകമാനമുള്ള വിദ്യാലയങ്ങളിലും പദ്ധതി വ്യാപിപ്പിപ്പിക്കാന്‍ ഡയറ്റ് ആഗ്രഹിക്കുന്നു.പദ്ധതി വ്യാപനത്തിന് സര്‍ക്കാര്‍ ഏജന്‍സികളുടേയും മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സഹായം തേടുകയാണ് ഇടുക്കി ഡയറ്റ്

Wednesday, December 1, 2010

ആഖ്യാനം

ഡോ. പ്രമോദ് കെ നാറാത്ത്

ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ മെച്ചപ്പെട്ട പഠനതന്ത്രം എന്ന നിലയിലാണ് ആഖ്യാനരീതി സ്വീകരിച്ചിട്ടുള്ളത്. കുട്ടിയുടെ മനസ്സില്‍ ഭാഷാനുഭവങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നത് വൈകാരിക മനോചിത്രങ്ങളായിട്ടാണ്. ആഖ്യാനരീതിയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനോചിത്രരൂപീകരണത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ധാരാളം പ്രതികരണങ്ങള്‍ കുട്ടിയില്‍നിന്ന് ലഭിക്കുകയും ചെയ്യുന്നു. ഈ പ്രതികരണങ്ങള്‍ കുട്ടിയില്‍നിന്ന് ലഭിക്കാന്‍ കഥപറയുന്നതിന്റെ പ്രത്യേക സന്ദര്‍ഭത്തില്‍ വെച്ച് ടീച്ചര്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഉദാഹരണമായി, ഒന്നാം ക്ലാസ്സിലെ ആഖ്യാനം ആരംഭിക്കുന്നത് ഇങ്ങനെയാണ് :
"അച്ഛന്‍ വന്നു. അമ്മൂ, ഇതാ നിനക്കൊരു സമ്മാനം. അമ്മു ഓടിയെത്തി. പുള്ളിക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനപ്പൊതി കിട്ടിയപ്പോള്‍ അവള്‍ തുള്ളിച്ചാടി. പുറമെ പൊതിഞ്ഞിരുന്ന കടലാസ് അഴിച്ചു. അതാ ഉള്ളില്‍ മറ്റൊരു കവര്‍! തിളങ്ങുന്ന തുണികൊണ്ടുള്ള പൊതി. അവള്‍ വേഗത്തില്‍ അതു തുറന്നു. ഉള്ളിലുള്ള സാധനം വലിച്ചെടുത്തു." ഈ സന്ദര്‍ഭത്തില്‍ നിര്‍ത്തി ടീച്ചര്‍ ചോദിക്കുന്നു:
പൊതിയില്‍ എന്തായിരിക്കും? പ്രതികരണം ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതുന്നു.അമ്മുവിന് അച്ഛന്‍ എന്താണ് വാങ്ങിയത്? പുതിയ കുടയാണോ? പഴയ കുടയാണോ? കുട്ടികള്‍ പറയുന്ന പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ വലുപ്പത്തില്‍ എഴുതുന്നു. "അമ്മുവിന് കുട വാങ്ങി. പുതിയ കുട പുള്ളിക്കുട" തുടങ്ങിയവയാണ് ചാര്‍ട്ടില്‍ എഴുതുന്നത്. ഇങ്ങനെ എഴുതുന്ന ചാര്‍ട്ടിനെയാണ് ബിഗ് ബുക്ക് (Big Book) എന്നു പറയുന്നത്. ഇത് ആശയാവതരണത്തിന്റെ വിവിധഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുകയാണ്. ഇങ്ങനെയെഴുതിയ വാക്യങ്ങളില്‍ നിന്ന് പദങ്ങള്‍ കണ്ടെത്തുകയും പദങ്ങളില്‍ നിന്ന് അക്ഷരങ്ങളിലേയ്ക്ക് പോകുകയും തിരിച്ചറിഞ്ഞ അക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് വീണ്ടും ആശയരൂപീകരണം നടത്തുകയുമാണ് കുട്ടി ചെയ്യുന്നത്.ഇത് കുട്ടിയെ അക്ഷരത്തിലേയ്ക്കു നയിക്കുന്നതിനുള്ള മാനസിക പ്രക്രിയയുടെ പ്രായോഗിക രൂപമാണ്.

പത്തുമുപ്പതു വര്‍ഷം മുമ്പുള്ള പാഠപുസ്തകങ്ങള്‍ പരിശോധിച്ചാലും നേരിട്ട് അക്ഷരത്തിലേയ്ക്ക് കടക്കുന്നില്ലെന്ന് കാണാന്‍ കഴിയും. തറയുടെ ചിത്രത്തില്‍നിന്ന് തറ എന്ന പദത്തിലേയ്ക്കും അതില്‍നിനന്ന ത, റ എന്നീ അക്ഷരങ്ങളിലേയ്ക്കും കുട്ടി കടക്കുകയാണ്. പന, തള, വള, തവള തുടങ്ങിയ മറ്റു പദങ്ങളും ഇതുപോലെ രൂപപ്പെടുത്തിയാണ് കുട്ടി നിര്‍മിക്കുന്നത്.ഇവിടെ ടീച്ചര്‍ നേരിട്ട് പറഞ്ഞു കൊടുക്കുകയാണ്. കുട്ടിക്ക് ചിന്തിക്കാന്‍ അവസരം നല്‍കുന്നില്ല. പുതിയ സമീപനത്തില്‍ വരുമ്പോള്‍ വാക്യത്തില്‍ നിന്ന് സവിശേഷമായ പദം കുട്ടി തന്നെ കണ്ടെത്തുകയാണ്. തുടര്‍ന്ന് അക്ഷരങ്ങള്‍ തിരിച്ചറിയുകയാണ്. ഇവിടെ ആദ്യഘട്ടത്തില്‍ നടക്കുന്ന വായന സവിശേഷതയുള്ള വായനയാണ്. കുട്ടി പറയുന്നത് അപ്പോള്‍ തന്നെ ബോര്‍ഡിലോ ചാര്‍ട്ടിലോ ടീച്ചര്‍ ​എഴുതുകയും ടീച്ചറിനോടൊപ്പവും, തനിച്ചും കുട്ടി, പറഞ്ഞ ആശയത്തെ വായിക്കുകയാണ്. ഇത് അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുള്ള വായനയായിരിക്കണമെന്നില്ല. അക്ഷരങ്ങള്‍ ചിത്രങ്ങളായി കണ്ട് കുട്ടി വായിക്കുകയാണ്. ഒരുതരം ഊഹിച്ചുള്ള വായനയാണിത്. ഈ ഘട്ടത്തില്‍ അക്ഷരങ്ങളും പദങ്ങളും കൃത്യമായി അറിയില്ലെങ്കിലും എല്ലാ പേജുകളും കുട്ടികള്‍ വായിക്കുന്നതു കാണാം. ഇങ്ങനെയുള്ള വായനയാണ് ഗ്രാഫിക് റീഡിങ്ങ് (Graphic reading).ഗ്രാഫിക് വായനയുടെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പദങ്ങളും ആശയങ്ങളും കുട്ടി തിരിച്ചറിയുകയും കുട്ടിക്ക് ഏറ്റവും എളുപ്പത്തില്‍ എഴുതുവാന്‍ പറ്റുന്ന പദങ്ങളും അക്ഷരങ്ങളും ടീച്ചറിന്റെ സഹായത്തോടെ കുട്ടി എഴുതുകയും ചെയ്യുന്നു. അധ്യാപക സഹായിയില്‍ ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (ഉദാ : മ,ഴ, വ, ല). അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുള്ള വായനയോടെയാണ് കുട്ടി എഴുത്തിലേയ്ക്ക് കടക്കുന്നത്. ഇതാണ് സ്വാഭാവിക ജൈവിക വായന (Organic Reading). എഴുത്തിന്റെ നല്ല മാതൃകകള്‍ കണ്ടുകൊണ്ടും മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ ഭംഗിയുള്ള അക്ഷരരൂപം കുട്ടികള്‍ക്ക് നേടിയെടുക്കുവാന്‍ കഴിയുകയുള്ളൂ. ടീച്ചറുടെ നിരന്തരമായ കൈത്താങ്ങ് കുട്ടിക്ക് ഈ സമയത്ത് ലഭിക്കേണ്ടതുണ്ട്.ഈ ക്രമത്തിലാണ് ഒന്നാം ക്ലാസ്സിലെ പഠനം പുരോഗമിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അക്ഷരങ്ങള്‍ നേരിട്ടു പഠിക്കുന്നതിനുപകരം കുട്ടികള്‍ അക്ഷരങ്ങളിലെത്തുകയാണ് ചെയ്യുന്നത്.

Monday, November 8, 2010

മാറിയ പരീക്ഷാരീതികള്‍

മറ്റൊരു അരക്കൊല്ലപ്പരീക്ഷകൂടി !
സമഗ്രമായ വിലയിരുത്തല്‍ രീതിയിലെക്കുള്ള ചവിട്ടുപടിയാണ് ഓരോ പരീക്ഷയും
ഓരോ വിഷയത്തിലും പരമാവധി മേഖലകള്‍ വിലയിരുത്തലില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കഴിയണം
വിലയിരുത്തല്‍ പരമാവധി വസ്തുനിഷ്ടമാക്കാനും കഴിയണം
പരീക്ഷാരീതികളില്‍ നാം നേടിയ മുന്നേറ്റങ്ങള്‍
കൂടുതല്‍ പ്രായോഗികമാക്കാനും വ്യാപകമാക്കാനും ഈ അവസരം നമുക്ക് ഉപയോഗപ്പെടുത്താം